ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളും സമാനമായ പ്രശ്നം ചൂണ്ടിക്കാട്ടി. വനിതാ ബ്രാഞ്ച് സെക്രട്ടിമാരും മറ്റും ധാരാളമായി കമ്മിറ്റികളിലേക്ക് കടന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പുരുഷ മേധാവിത്വപരമായ സമീപനമാണ് പല കാര്യങ്ങളിലും നടക്കുന്നത്. വനിതകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല
ബ്രാഹ്മണരുടെ കാല്‍ കഴുകി ഊട്ടുന്ന ആചാരത്തിനെതിരെ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. പ്രാകൃതമായ ആചാരങ്ങളെ പുനരാനയിക്കുന്നവർ സമൂഹത്തെ ഛിദ്രവാസനകളിലേക്ക് നയിക്കാൻ കച്ചകെട്ടിയിറങ്ങിയവരാണെന്നു പറയാതെ വയ്യ. ഹിന്ദുമതത്തിനുള്ളിൽത്തന്നെ സ്വാമി വിവേകാനന്ദൻതൊട്ട് ചട്ടമ്പിസ്വാമികളും നാരായണഗുരുവും വരെയുള്ള യോഗിവര്യർ എത്തിച്ച വെളിച്ചവും മാറ്റവും കണ്ടില്ലെന്നു നടിക്കലാണിത്.
തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ഗവര്‍ണറെക്കുറിച്ച് പരാമര്‍ശം നടത്തി വിവാദത്തിലാകാന്‍ താത്പര്യപ്പെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന രീതി ശരിയല്ല. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ കേരള സമൂഹത്തിന് യോജിച്ചതല്ല. അത് ഒഴിവാക്കപ്പെടെണ്ടതാണ്. അനാവിശ്യമായ വിവാദങ്ങള്‍ ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അസഹിഷ്ണുതയുടെ തീയെരിയിച്ച് ഇത്തരം ക്രിമിനൽ മനസ്സുകാർക്ക് പൊതുറോഡിൽ സമ്മാന്യത നൽകിയവർക്കും ഈ അക്രമത്തിൽ നേരിട്ട് ഉത്തരവാദിത്തമുണ്ട്. ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്യാം എന്ന് തോന്നിയയാളോട് ഒരു ദാക്ഷിണ്യവും സർക്കാർ കാട്ടില്ല. ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
വര്‍ഗീയ ശക്തികള്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. അതിനാല്‍ ഇന്ന് നടക്കുന്ന സെക്രട്ടറിയേറ്റ് ചര്‍ച്ചയില്‍ ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. കൂടാതെ ഗവര്‍ണറും സര്‍ക്കാരും നേര്‍ക്കുനേര്‍ നില്‍ക്കുന്ന സാഹചര്യവും മന്ത്രി ആര്‍.ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചതും ഇന്ന് മീറ്റിങ്ങില്‍ ചര്‍ച്ചയായേക്കും.
കൊവിഡ് പ്രതിസന്ധിമൂലം ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിരവധി പരിമിതികളുണ്ട്. ഇന്‍റര്‍നെറ്റ് സൗകര്യം എല്ലാ കുട്ടികള്‍ക്കും ലഭ്യമല്ല. കുട്ടികളുടെ മാനസികാരോഗ്യത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി താറുമാറാക്കുന്നു. വിദ്യാര്‍ഥികളും, അധ്യാപകരും തമ്മിലുള്ള ബന്ധത്തെയും ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്.
പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ പി.ജി മൂന്നാം സെമസ്റ്ററില്‍ ഹിന്ദുമഹാസഭാ നേതാവായിരുന്ന വി ഡി സവര്‍ക്കറിന്റേയും ആര്‍ എസ് എസ് സൈദ്ധാന്തികനായിരുന്ന ഗോള്‍വാള്‍ക്കറിന്റേയും ദീന്‍ദയാല്‍ ഉപാധ്യായയുടേയും ബല്‍രാജ് മധോക്കിന്റേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയ സംഭവത്തിലാണ് മന്ത്രിയുടെ വിശദീകരണം.